മലയാളം കത്തോലിക്കാ ബൈബിൾMalayalam Catholic Bible · P.O.C.

കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍; അവിടുന്ന് അദ്ഭുതകൃത്യങ്ങള്‍ചെയ്തിരിക്കുന്നു; അവിടുത്തെ കരവും വിശുദ്ധഭുജവുംവിജയം നേടിയിരിക്കുന്നു.

കര്‍ത്താവു തന്റെ വിജയം വിളംബരംചെയ്തു; അവിടുന്നു തന്റെ നീതിജനതകളുടെ മുന്‍പില്‍ വെളിപ്പെടുത്തി.

ഇസ്രായേല്‍ഭവനത്തോടുള്ള തന്റെ കരുണയും വിശ്വസ്തതയുംഅവിടുന്ന് അനുസ്മരിച്ചു; ഭൂമിയുടെ അതിര്‍ത്തികള്‍ നമ്മുടെദൈവത്തിന്റെ വിജയം ദര്‍ശിച്ചു.

ഭൂമി മുഴുവന്‍ കര്‍ത്താവിന്ആനന്ദഗീതം ആലപിക്കട്ടെ! ആഹ്‌ളാദാരവത്തോടെ അവിടുത്തെസ്തുതിക്കുവിന്‍.

കിന്നരംമീട്ടി കര്‍ത്താവിനുസ്തുതികളാലപിക്കുവിന്‍. വാദ്യഘോഷത്തോടെ അവിടുത്തെപുകഴ്ത്തുവിന്‍.

കൊമ്പും കാഹളവും മുഴക്കി രാജാവായകര്‍ത്താവിന്റെ സന്നിധിയില്‍ആനന്ദംകൊണ്ട് ആര്‍പ്പിടുവിന്‍.

സമുദ്രവും അതിലുള്ളവയും ഭൂമിയും അതിലെ നിവാസികളും ഉച്ചത്തില്‍ സ്വരമുയര്‍ത്തട്ടെ!

ജലപ്രവാഹങ്ങള്‍ കരഘോഷം മുഴക്കട്ടെ! കര്‍ത്താവിന്റെ മുന്‍പില്‍പര്‍വതങ്ങള്‍ ഒത്തൊരുമിച്ച്ആനന്ദകീര്‍ത്തനമാലപിക്കട്ടെ!

അവിടുന്നു ഭൂമിയെ വിധിക്കാന്‍ വരുന്നു; അവിടുന്നു ലോകത്തെനീതിയോടുംജനതകളെന്യായത്തോടുംകൂടെ വിധിക്കും.